10/10/17

അമ്പയർ ബാലേട്ടൻ

കോളിംഗ് ബെൽ അടിച്ചത് കേട്ട് വാതില് തുറന്നു പുറത്തേക്ക് ചെന്നപ്പോ ഒരു കൂട്ടം ചെറുപ്പക്കാർ അങ്ങിനെ നിരന്നു നിൽക്കുകയാണ്. ഒരു പത്ത് പതിനഞ്ചു പേരുണ്ട്.

ഇതെന്ത് കൂത്ത്! ഇന്നെന്താ വിഷുവോ.

ഓ സോറി ഫ്രൻസ്...ഞാൻ കരുതി ഇതെന്റെ വീടാണെന്ന്, എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോ ഒരുത്തൻ ചോദിച്ചു.

ബാലേട്ടനല്ലേ?

പുറത്തേക്കു നടന്നു തുടങ്ങിയിരുന്ന ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

ദൈവമേ പെട്ടു!

ട്വിറ്റെർ ഫോളോവർസ് ആണല്ലോ കൂടും കുടുക്കയും പറിച്ചു വന്നിരിക്കണത്!

എല്ലാം കുഞ്ഞിക്കയുടെ ഫാൻസ്‌ തന്നെ.  പരിപ്പുവടയും ചായയും കൊണ്ട് വന്നിരിക്കുകയാണ്! ബാലേട്ടന് പൊങ്കാല ഇടാൻ.

സംഭവം സിംപിൾ ആണ്. പക്ഷെ പവർഫുളുമാണ്‌. അതാണ് പ്രശ്നം.

സോളോ എന്ന തന്റെ പുതിയ ചിത്രത്തിന് ലഭിച്ച മോശം പ്രതികരണത്തിൽ മനം നൊന്ത് നമ്മുടെ കുഞ്ഞിക്ക രാജൂവേട്ടൻ തോറ്റു പോകുന്ന ഇങ്കളീഷിൽ ഒരു FB പോസ്റ്റ് ഇട്ടിരുന്നു. ആ നെഞ്ചത്തടിയും നെലോളിയും സഹിക്കാതെ, ഞാൻ, അതായത് ട്വിറ്ററിലെ ബാലേട്ടൻ എന്തോ ട്വീറ്റ് ചെയ്തിരുന്നു.

അത് ചോദിക്കാൻ വന്നേക്കണ കൊടും ഫാൻസ്‌ ആണ് മുന്നിൽ നിൽക്കണത്.

ആ കണ്ണട ധരിച്ച ട്വീപ്പാവും അച്ചു. പരിപ്പ് വട ചായ വാണിംഗ് ആദ്യം തന്നത് അവനാണ്.
തൊട്ടു പിന്നിൽ HONEY എന്നെഴുതിയ ടീ ഷർട്ട് ധരിച്ചു നിൽക്കുന്നവൻ തേനിൽ മുക്കിയ ചതി ആവാനാണ് സാധ്യത.

പാരലൽ ട്വിറ്ററിലെ ഒരുവിധം എല്ലാ ഫാൻസും എത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്തേ തീരൂ.

ഇതൊക്കെ ചിന്തിച്ചു നില്ക്കുമ്പോ എല്ലാരും കൂടെ വീടിനു അകത്തേക്ക് കടന്നു. സ്വീകരണമുറി "വൈറ്റ്" സിനിമയുടെ ഫാൻസ്‌ ഷോ പോലെ നിറഞ്ഞു കവിഞ്ഞു.

എല്ലാർക്കും ചായ എടുക്കട്ടേ എന്ന് ചോദിക്കണം എന്നുണ്ട്. പക്ഷെ ഇവൻമാരോട് ചായ എന്ന് പറയാൻ ഒരു മടി.

കുഴപ്പമില്ല...വേറെ വഴിയുണ്ട്. എന്നോടാ കളി! ഞാൻ ചോദിച്ചു:

കോഫി എടുക്കട്ടേ?

എന്താ ഇത് ബാലേട്ടാ...കോഫി വച്ച് കളിക്കാനാ ഭാവം? നമുക്ക് പോണ്ടേ?

സോഫയിൽ ഇരുന്നു ഇരുന്നിട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന ട്വീപ്പ് ചോദിച്ചു. ഇവനാവും ദശമൂലം എന്ന ട്വീപ്പ്‌.

(കൊല്ലാനാണോടേ?)

എങ്ങോട്ട്, ഞാൻ വിക്കി വിക്കി ചോദിച്ചു.

എന്റെ ബാലേട്ടാ....ഞങ്ങളാ ഇന്നലെ ഫോണിൽ വിളിച്ചത്. ഇന്നത്തെ കോളേജ് ക്രിക്കറ്റ് ടൂർണമെന്റിൽ അമ്പയർ നിൽക്കാം എന്നേറ്റത് മറന്നു പോയോ?

അമ്പയറോ!! ലെഗ് ബൈ ഏത്... വൈഡ് ഏത് എന്ന് പിടിത്തമില്ലാത്ത ഈ എന്നോടോ ബാലാ.....!

എണീറ്റ് പോടാ ചെറുക്കാ, എന്ന് പറയാനാണ് ആദ്യം തോന്നിയത്. GST വന്നിട്ട് പോലും മനഃസംയമാനം കൈവിടാത്ത എന്നെ ആണ് ഇവൻമ്മാര്
രാവിലെ തന്നെ...

പകരം ഞാൻ ഇങ്ങനെ പറഞ്ഞു:

നിങ്ങൾ അന്വേഷിക്കുന്ന അമ്പയർ ബാലേട്ടൻ ഈ വീടിന്റെ ഓണർ ആണ്. ഞാൻ ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഒരു പാവം. ബാലേട്ടൻ ഇപ്പൊ താമസിക്കുന്ന വീട് ഇവിടുന്നു രണ്ടു വീട് അപ്പുറത്താണ്.

ഒരു നൂറു തവണ ക്ഷമ ചോദിച്ചു കൊണ്ട് അവൻമ്മാർ ഇറങ്ങിപ്പോയി. പോകുന്ന പോക്കിൽ തേ. മൂ. ച. എന്ന് ഞാൻ സംശയിച്ച ട്വീപ്പ് എന്നെ അർഥം വച്ച്‌ ഒന്ന് നോക്കി.

ഒരു പരിചയോം ഇല്ലാത്ത കുറച്ചു പേരെ വീട്ടിൽ കയറ്റി ഇരുത്തി കോഫി എടുക്കട്ടെ എന്ന് ചോദിച്ച തന്നെ ഒക്കെ സമ്മതിക്കണം, എന്നായിരുന്നോ ആ നോട്ടത്തിന്റെ അർഥം?

                             *******

കുറെ കാലം കൂടി ഇന്നലെ നൈറ്റ് ഷിഫ്റ്റ് ചെയ്തു. രാവിലത്തെ ഉറക്കത്തിനിടയിൽ കണ്ട സ്വപ്നമാണ് മുകളിൽ പറഞ്ഞ കഥ.

ഇത് ആദ്യത്തെ അനുഭവം അല്ല. മുഴുനീള തിരക്കഥകൾ പോലും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഞെട്ടി ഉണർന്നു വിചാരിക്കും, രാവിലെ എഴുന്നേറ്റ് ഇത് എഴുതി വയ്ക്കണം എന്ന്. പക്ഷെ രാവിലെ ആകുമ്പോഴേക്കും കണ്ടതൊക്കെ ഒട്ടു മുക്കാലും മറന്നിരിക്കും.

അങ്ങിനെ ഞാൻ എഴുതാതെ പോയ ആ കഥകൾ കാരണമാവും കുറച്ച് എങ്കിലും ബഹുമാനം ഇന്നും നിങ്ങൾ എനിക്ക് തരുന്നത്.

വല്ലതും മനസ്സിലായോ?

6/21/15

Cloud Nine

Hi folks...
Those who have got used to the pulp I stuff out in this space....this post may come quite a surprise...
And those fresh readers of this blog...please note that I have never claimed any particular style of writing...

I am writing this from a hospital bed and it is a quiet Sunday here.  No drama...I had my bout of dengue fever and I am recovering fine as per the Doc. But I can't get out until my count is normal.

Just a few minutes ago I was poking fun at my dear friend @ntekeralam on WhatsApp and I thought about his hero...his son. And that lead to thoughts about my own son.

I last saw my son two days ago as he accompanied me here, and he was so naughty in the hospital room leaving all of us scratching our head. Nurses kept reminding us about kids being easy targets of infection. I sent him back as early as I could.

So now, while thinking about him, I sailed  through the past several days as well.

Prior to my hospitalization, I was having a really bad time at home...no appetite... Sleepless nights..  scared of infection, I have not touched him since long...and have been quite viciously blocking all his attempts to be near me.

He kept asking me...Do you have fever...and every time I would give him a cold stare while saying Yes.

One occasion, I just replied No...and he came running to me ...raising both his hands and pleaded.."carry me...". I turned back and the 3-year old might have felt cheated for sure...

So while rewinding all this ...the thoughts keep coming. The need to spend quality time with your dear ones...when you are healthy and hearty....instead of burning it on these cheating smart screens. Guilty conscience sets in.

My boy loves cars...no...he is mad about cars. He had been pleading us to get him a toy car since when...? But we never really found our time to meet this simple request.

We would remember the demand only when we see him watching his senior neighborhood boys play with theirs and that lost look in his eyes would startle us. Next day...same story. The daily cycle takes its toll.

Once his neighborhood friend kindly offered him a spare car of his and oh...the joy! It was worth watching. I could hear the cries of excitement from my room where I was resting before the hospitalization... and then...?

The friend took his car back and went home I found my boy walking back...face down. The drooped shoulders ...the shaky walk...I was taken aback.

So then I got hospitalized and yesterday as my wife was about to leave my room, I asked her to buy the kid a set of cars on her way back.

So today, she was trying to narrate the scenes at home when the boy received his prized pocessions. His eyes widened ...he slept with the gift by his side. He kept waking up to make  sure the cars are there. Cloud Nine.

I missed those scenes....but that is the prize I have paid for delaying this beautiful moment for so long.

Never postpone Life...live it.

3/19/15

OPKP PART 7



Also Read
PART 1
PART 2
PART 3
PART 4 
7

ബാലേട്ടനെ ഒരു നിമിഷം രൂക്ഷമായി നോക്കിയതിനു ശേഷം പിങ്കി ചോദിച്ചു:
അറിയില്ലേ.... ഗംഗ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ മകളാണ്...
ബാലേട്ടൻ: ഇത്ര നേരം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന വെയിറ്ററെ നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ?
ഗംഗയും പിങ്കിയും അന്യോന്യം നോക്കി. 
ഗംഗ പെട്ടന്ന് പറഞ്ഞു: ഇല്ലാ... പുതിയ appointment ആണെന്ന് തോന്നുന്നൂ...
ബാലേട്ടൻ: See .. ഞങ്ങൾ പിന്തുടർന്നു കൊണ്ടിരിക്കുന്ന ഒരു തീവ്രവാദസംഘടനയിൽ ഉൾപ്പെട്ട ആളായിരുന്നു ആ മനുഷ്യൻ. That's all I can tell you now..
ഞെട്ടലോടെ ഗംഗയും പിങ്കിയും ചുറ്റും നോക്കി..
ബാലേട്ടൻ തുടർന്നു: ഇല്ല, ഇനി നിങ്ങൾക്ക് അയാളെ കാണാൻ സാധിക്കില്ല... മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോവുക എന്ന പദ്ധതി ഞങ്ങൾ തകർത്തു കഴിഞ്ഞു.. ഉടനെ അവരവരുടെ വീടുകളിലേക്ക് പോകാൻ നിങ്ങളോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്. പോലീസ് വാഹനങ്ങൾ നിങ്ങളെ അനുഗമിക്കും....
കൂടുതൽ എന്തെങ്കിലും ചോദിക്കാൻ കഴിയുന്നതിനു മുമ്പ് പുറത്ത് കിടന്നിരുന്ന കാരാവാനിൽ കയറി ബാലേട്ടൻ അപ്രത്യക്ഷനായി...

--------

കുംബസാരക്കൂടിനു മുന്നിൽ ഇരുന്നപ്പോൾ തന്റെ ളോഹ വിയർപ്പിൽ മുങ്ങിയിരിക്കുന്നത് കുരുടി അച്ചൻ അറിഞ്ഞു.
അതെപ്പോഴും അങ്ങിനെയാണ്.
നേർക്ക്‌ നേരെ വന്നാൽ കടിച്ചു കീറുന്നവരാണ് എങ്കിലും അമ്പലങ്ങടനും ജോയേട്ടനും ഒരാൾ ആണെന്ന് അച്ചനു പലപ്പോഴും തോന്നിയിട്ടുണ്ട്... അവരുടെ പ്രവർത്തികൾ കേൾക്കുമ്പോൾ ... ചോര മണക്കുന്ന കൈകളാണ്... പക്ഷെ കുമ്പസാരക്കൂട്ടിൽ കേൾക്കുന്ന രഹസ്യങ്ങൾ ആരോടും പറയാൻ പറ്റില്ലല്ലോ...
അമ്പലങ്ങടൻ പറഞ്ഞു തുടങ്ങി...
അച്ചോ ... എന്റെ പേര് അമ്പലങ്ങടൻ എന്നല്ല....അന്താരാഷ്‌ട്ര പോലീസ് സംഘടനയായ ഇന്റർപോൾ എന്നെ വിളിക്കുന്ന പേര് ഉൽബോട്ടിസ്റ്റ് എന്നാണ്.....
അച്ചോ .... ഞാൻ, വേഷപ്രച്ചനന്നായി കാടുകളും മലകളും സമുദ്രങ്ങളും താണ്ടി അങ്ങയുടെ തിരുസന്നിധിയിൽ എത്തുകയായിരുന്നു...അങ്ങയുടെ മണ്ണ് എന്റെ പ്രവർത്തികൾക്ക് വേണ്ട ഊര്ജ്ജം തന്നു... എന്റെ യാഥാർഥ രൂപം മറച്ചു പിടിക്കാൻ എന്നെ സഹായിച്ചു...
കുരുടി അച്ചന്റെ നാവു വരണ്ടു... ശബ്ദം തൊണ്ടയിൽ തടഞ്ഞു...
അമ്പലങ്ങടൻ തുടർന്നു ...
കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞാനും ജോയേട്ടനും  ... ക്ഷമിക്കണം അദ്ദേഹത്തെ ഇനി അങ്ങേക്ക് മോസ എന്ന് വിളിക്കാം... ഞങ്ങളുടെ തീവ്രവാദ പ്രവർത്തനങ്ങൾ ഈ കൊച്ചുകേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നൂ...കഴിഞ്ഞ ചില സെഷനുകളിൽ ചില ചെറിയ സൂചനകൾ ഞാൻ തന്നിരുന്നത് അച്ചൻ ഓർക്കുന്നുണ്ടാവും ... പക്ഷെ...
ഒരു നിമിഷം നിർത്തി അയാൾ തുടർന്നു ...
ഞങ്ങളുടെ മേൽ ആദ്യമായി ഇന്ത്യൻ പോലീസിന്റെ കണ്ണ് വീണ കറുത്ത ദിവസമാണ് ഇന്ന്... ഞങ്ങൾക്ക് ഇവിടം വിടാൻ സമയമായിരിക്കുന്നു...ഒരു തെളിവും അവശേഷിപ്പിക്കാതെ ഞങ്ങൾക്ക് രക്ഷപ്പെടണം...
....അൽപ്പസമയത്തിനുള്ളിൽ, ഇരുളിന്റെ മറവിൽ, ഞങ്ങളുടെ വീടുകൾ കത്തിയെരിയും...പക്ഷെ പോകുന്നതിനു മുമ്പ്.......ഇത്രയും കാലം ഞങ്ങളുടെ കുമ്പസാരരഹസ്യങ്ങൾ ഭദ്രമായി സൂക്ഷിച്ച അച്ചനു ഞങ്ങൾ ഒരു ചെറിയ സമ്മാനം തരാൻ പോവുകയാണ്...Yes...we need to leave our signature...
അച്ചൻ ക്ഷമിക്കണം...ഇന്ന് ഞങ്ങൾ അച്ചനെ അങ്ങ് അവസാനിപ്പിക്കുവാൻ പോവുകയാണ്...
കുരുടി അച്ചൻ പിടഞ്ഞെണീറ്റു ....അയാൾ പുറത്തേക്ക് നോക്കി... ഇരുട്ട് പരന്നിരിക്കുന്നു... ഓടി രക്ഷപ്പെടണം എന്നുണ്ട്... കാലുകൾ തളർന്നിരിക്കുന്നു...അറിഞ്ഞ സത്യങ്ങൾ കാലുകളെ തളർത്തിയിരിക്കുന്നൂ .. അനങ്ങാൻ കഴിയുന്നില്ല...
മൂർച്ചയേറിയ ലോഹത്തിന്റെ തണുത്ത സ്പർശം തന്റെ കഴുത്തിൽ പതിഞ്ഞത് അച്ചൻ അറിഞ്ഞു....
കത്തി അച്ചന്റെ കഴുത്തിലെ ഞരമ്പുകളിലേക്ക് അമർത്തി ജോയേട്ടൻ എന്ന മോസ പറഞ്ഞു...
അച്ചനെ ഞാൻ രക്ഷപ്പെടുത്താം.... എന്നന്നേക്കുമായി....
അതെ നിമിഷം കറന്റ് പോയി...
ശക്തിയേറിയ അടിയേറ്റ് മോസയുടെ കയ്യിലെ കത്തി തെറിച്ചുപോയി.....
ഉൽബോട്ടിസ്റ്റിന്റെ കഴുത്തിൽ റിവോൾവർ മുട്ടിച്ചു കൊണ്ട് ബാലേട്ടൻ പറഞ്ഞു:
വർഷങ്ങൾ നീണ്ട കാറ്റ് ആൻഡ്‌ മൗസ് ഗെയിം.. അത് അവസാനിച്ചിരിക്കുന്നു മോസ ... അവസാനം ആ ദിവസം വന്നെത്തി...നമുക്ക് എല്ലാവർക്കും ഇനി അല്പ്പം വിശ്രമിക്കാം.... come on .. lets go ...
അച്ചൻ ചുറ്റും നോക്കി....
വെളിച്ചത്തിന്റെ ചെറിയ വൃത്തങ്ങൾ പള്ളിയെയും കായലിനെയും വലയം ചെയ്തിരിക്കുന്നത് കുരുടി അച്ചൻ കണ്ടു...
ബാലേട്ടന്റെ കൈ പിടിച്ച് അച്ചൻ പുറത്തേക്ക് ഇറങ്ങി...
തെളിഞ്ഞ ആകാശത്തേക്ക് നോക്കി അദ്ദേഹം കുരിശു വരച്ചു...

--------

ചാരനെ അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും ഫ്ലാറ്റിലേക്ക് പുറപ്പെട്ട് പകുതി ദൂരം പിന്നിട്ടപ്പോഴാണ് പെട്ടന്ന് കീലേരി പറഞ്ഞത്:
ഫ്ലാറ്റിന്റെ താക്കോൽ ചാരനെ അഡ്മിറ്റ് ചെയ്ത റൂമിൽ വച്ചു മറന്നു... !
എന്റെ കേരളം ചോദ്യഭാവത്തിൽ സാത്തിനെ നോക്കി.
"ഡ്യൂപ്ലികെറ്റ് കീ എടുത്തില്ല.... !"
 എന്റെ കേരളം വണ്ടി തിരിച്ചു. രാത്രി ഉറക്കം ശരിയായില്ല... എവിടെ എങ്കിലും ഒന്ന് വീണാൽ മതി എന്നായിട്ടുണ്ട്... അതിനിടയിലാണ് കീലേരിയുടെ... കീ...
ചാരൻ റൂമിൽ ഒറ്റയ്ക്കായിരുന്നു. മേശമേൽ കിടന്നിരുന്ന കീ കടന്നെടുത്ത്, മയങ്ങിക്കിടക്കുന്ന ചാരനെ നോക്കി കീലേരി പെട്ടന്ന് പറഞ്ഞു: സാത്ത് സാറേ, ഞാൻ വേണമെങ്കിൽ ഇവിടെ തങ്ങാം... ഇദ്ദേഹത്തെ ഒറ്റയ്ക്ക് വിട്ടിട്ടു പോകുന്നത് ശരിയാണോ?
എന്റെ കേരളം: ഇത്ര നേരം ഇവിടെ ഉണ്ടായിരുന്ന അറ്റണ്ടർ എവിടെ പോയി? 
സാത്ത്: ഡോക്ക്ടർ പറഞ്ഞതല്ലേ... രോഗിയുടെ കൂടെ ആരും തങ്ങേണ്ട ആവശ്യമില്ല എന്ന്... പിന്നെ...
സാത്ത് പറഞ്ഞു തീരും മുമ്പേ ഒരു വെടി പൊട്ടി..... ചാരന്റെ ബെഡിനോട്‌ ചേർന്ന് കിടന്നിരുന്ന ഗ്ലാസ് സിലിണ്ടർ വെടിയേറ്റ് ചിതറി ...
തുറന്നു കിടന്നിരുന്ന വാതിലിനു പുറത്തെ ഇടനാഴിയിൽ മറഞ്ഞു നിന്ന് കൊണ്ട് ആരോ അകത്തേക്ക് നിറയൊഴിച്ചതാണ് ..!
ഡൌണ്‍ ഡൌണ്‍... കീലേരി അലറി. .. ... ഒരു നിമിഷം ... എല്ലാരും തറയിൽ കമഴ്ന്നു കിടന്നു...
കീലേരിയുടെ കൈയ്യിൽ ഒരു റിവോൾവർ [പ്രത്യക്ഷപ്പെട്ടു.

ഒരു നിമിഷം കൊണ്ട് കീലേരി മുറിയുടെ വാതിലിന്റെ അരികിലെത്തി... അതിനു മറഞ്ഞു നിന്ന് കൊണ്ട് വെടി വന്ന ദിശയിലേക്ക് അയാൾ രണ്ടു തവണ നിറയൊഴിച്ചു... പിന്നെ വാതിൽ ചേർത്തടച്ച് മുറിയോട് ചേർന്ന് കിടന്നിരുന്ന മറ്റൊരു ചെറിയ മുറിയുടെ വാതിൽ തള്ളിത്തുറന്നു....
തറയിൽ അപ്പോഴും കമഴ്ന്നു കിടക്കുകയായിരുന്ന കൂട്ടുകാരോട് കീലേരി പറഞ്ഞു:
Chaaran's life is under threat. We have to move him to the other room...
എന്റെ കേരളവും സാത്തും അഷ്ഫറും ഒന്നും മനസ്സിലാവാതെ കീലെരിയെ നോക്കി....
പുറത്ത് വീണ്ടും വെടിയൊച്ച .. ആരൊക്കെയോ ഓടി വരുന്ന ശബ്ദം... നിലവിളി...
കീലേരി അലറി:
We are under attack... Let us be quick... please
ചാരനെ സുരക്ഷിതമായി ചെറിയ മുറിയിലേക്ക് മാറ്റിയതിനു ശേഷം അപ്പോഴും ഒന്നും മനസ്സിലാവാതെ നില്ക്കുന്ന കൂട്ടുകാരോട് കീലേരി മന്ത്രിച്ചു:
I am a RAW agent and I report to Balettan, a senior RAW agent. Right now, I request your cooperation... please stay here...
അതെ നിമിഷം എന്റെ കേരളത്തിന്റെ കയ്യിലും ഒരു റിവോൾവർ പ്രത്യക്ഷപ്പെട്ടു...
അയാൾ കീലേരിയോട് പറഞ്ഞു: ഈ അവസരത്തിൽ സ്വന്തം ഐഡന്റിറ്റി മറച്ചു പിടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഞാൻ അണ്ടർ കവർ നാർക്കോട്ടിക്ക് CID വിനോദ് കുമാർ. I can back you..let's go..
മുറിയുടെ വാതിൽ ചേർത്തടച്ച് രണ്ടു പേരും  പുറത്തേക്ക് കുതിച്ചു...
പുറത്ത് വീണ്ടും വെടിയൊച്ചകൾ മുഴങ്ങി.. ആദ്യം പതുക്കെ... പിന്നെ തുരുതുരാ... ഒടുവിൽ നിശബ്ദത...
അഷ്ഫർ ചാരനെ നോക്കി. ഒന്നും അറിഞ്ഞിട്ടില്ല. മയക്കത്തിൽ തന്നെയാണ്. ഇതൊക്കെ ഇനി എന്തായിരിക്കും ഐറ്റം... ? അയാൾ ഓർത്തു.
അയാൾ സാത്തിന്റെ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് ചോദിച്ചു.
"സാത്ത് സാറേ പേടി ആവുന്നുണ്ട് കേട്ടാ... ഒരു കാര്യം ചോദിച്ചോട്ടെ...?"
സാത്ത് ഒന്നും മിണ്ടിയില്ല. 
ഈ വെടി ഒക്കെ ശരിക്കും വെടി തന്നെയാണോ? നിങ്ങള് ശരിക്കും "അനോണി സെൻട്രൽ" എന്ന റിയാലിറ്റി ഷോ - ന്റെ ആൾക്കാരല്ലേ? താങ്കളല്ലേ അതിന്റെ പ്രൊഡ്യൂസർ കോട്ടയം കുഞ്ഞച്ചൻ?
സാത്ത് ഒരു നിമിഷം അഷ്ഫറിനെ സൂക്ഷിച്ചു നോക്കി.
അയാൾ പറഞ്ഞു: എടാ അഷ്ഫറെ .. Tarantino സിനിമകൾ കാണാത്തതാണ് നിന്റെ പ്രശ്നം. Quentin Tarantino-യെ കളിയാക്കുന്നവർക്കുള്ള മറുപടിയാണ് ഈ നടക്കുന്നതൊക്കെ...
സാത്തിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. മുറിയുടെ ഒരു മൂലയിൽ പോയിരുന്നു അയാൾ ചിരിക്കാൻ തുടങ്ങി. ഒന്നും മനസ്സിലാവാതെ അഷ്ഫർ സാത്തിനെ തുറിച്ചു നോക്കി. 
പുറത്ത് അപ്പോഴേക്കും വെടിയൊച്ചകൾ നിലച്ചിരുന്നു. 
പ്രഭാതമായപ്പോൾ മുറിയുടെ വാതിൽ തുറന്നു...
ഒരു പോലീസ് ഉദ്യോഗസ്ഥൻ അകത്തേക്ക് വന്നു... അയാൾ പറഞ്ഞു:
ചാരനെ ഞങ്ങൾ ഇവിടെ നിന്നും മാറ്റുകയാണ്... തല്ക്കാലം നിങ്ങളും ഞങ്ങളുടെ കൂടെ വരേണ്ടി വരും...
അഷ്ഫർ പൊട്ടിത്തെറിച്ചു: എന്താണ് സാർ ഇതിന്റെ ഒക്കെ അർഥം? 
ബാലേട്ടൻ മുറിയിലേക്ക് കടന്നു വന്നു.... കൂടെ കീലെരിയും എന്റെ കേരളവും.
"ക്ഷമിക്കണം -  ആദ്യം ചാരനെ ഇവിടെ നിന്നും മാറ്റണം... അതിനു ശേഷം നമുക്ക് ഒന്നിരിക്കാം... അങ്ങിനെ പോരെ?"  - ബാലേട്ടൻ ചോദിച്ചു...
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പെട്ടന്ന് അഷ്ഫർ അത് ശ്രദ്ധിച്ചത്.
സാത്ത് എവിടെ?
കീലേരി പറഞ്ഞു: നമുക്ക് അന്യെഷിക്കാം. ഇപ്പോൾ പ്രധാനം ചാരനെ ഇവിടുന്നു മാറ്റുക എന്നതാണ്.

------

ലെയിക്ക് പ്ലാസിഡിലെ ഫ്ലാറ്റിന്റെ സ്വീകരണമുറിയിൽ എല്ലാവരും ഇരുന്നു കഴിഞ്ഞു എന്ന് ഉറപ്പക്കിയതിനു ശേഷം ബാലേട്ടൻ പറഞ്ഞുതുടങ്ങി..
നിങ്ങളറിയുന്ന ചാരൻ കമ്പ്യൂട്ടർ എഞ്ചിനീയറാണ് ... കടുത്ത സിനിമാപ്രേമിയാണ്‌... പക്ഷെ ചാരൻ -- ആ പേര് പോലും യഥാർഥമല്ല. ജർമ്മനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, ആഗോളതലത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച, ഏഥൻ ഹണ്ട് എന്ന ചാരസംഘടനയുടെ ഇന്ത്യൻ ഏജന്റ് ആണ് ഇദ്ദേഹം. യഥാർഥ പേര്... ഗ്യോര്ഗ് ബ്ലാഷ്കെ.
ഇവിടെ കൊല്ലപ്പെട്ട രണ്ടു പേരിൽ ഒരാൾ -- മാത്യൂസ് എന്ന ചെറുപ്പക്കാരൻ -- ചാരന്റെ സഹപ്രവർത്തകനായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തകനും ബ്ലോഗറും ഒക്കെ ആയിരുന്ന ജയശങ്കറിന്റെ കയ്യിൽ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച വളരെ രഹസ്യമായ ചില വിവരങ്ങൾ ലഭിക്കുവാനിടയായി. ആ വിവരങ്ങൾ കൈവശപ്പെടുത്തി, അപ്പോൾ ഇന്ത്യയിൽ വേരൂന്നാൻ തയ്യാറെടുത്തു കൊണ്ടിരുന്ന P-Shift എന്ന തീവ്രവാദ സംഘടനയ്ക്ക് ഒരു സ്വപ്ന വിലയ്ക്ക് കൈമാറാൻ ഏഥൻ ഹണ്ട് കരാറായി.
ആ വിവരങ്ങൾ ശത്രുക്കളുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കാവുന്ന വിപത്ത് നേരിൽ കണ്ട ജയശങ്കർ അത് വിശ്വസനീയമായ ഔദ്യോഗിക കേന്ദ്രത്തിൽ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവിടെ വച്ച് കൊല്ലപ്പെടുന്നത്.. ആ രഹസ്യങ്ങൾ കൈവശപ്പെടുത്താൻ ഏഥൻ ഹണ്ട് അയച്ച മാത്യൂസ് തന്നെയാണ് ജയഷങ്കറിനെ കൊന്നത്...
പക്ഷെ ജയശങ്കറിന്റെ പ്രത്യാക്രമണത്തിൽ മാത്യൂസും കൊല്ലപ്പെട്ടത് ഏഥൻ ഹണ്ട്-നു വലിയ ആഘാതമായി... ഇരട്ടക്കൊലയെ തുടർന്ന് ഈ ഫ്ലാറ്റ് പോലീസിന്റെയും കോടതിയുടെയും നിയന്ത്രണത്തിലായത് അവർക്ക് മറ്റൊരു തിരിച്ചടിയായി...
ഇവിടുത്തെ കൊലപാതകങ്ങൾ നടന്നു വെറും മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഈ കേസ് ഞങ്ങൾ ഏറ്റെടുത്ത് തെളിയിച്ചിരുന്നു. ബാത്രൂമിൽ കിടന്നു മരിക്കുനതിനു തൊട്ടു മുമ്പ്, ബാത്ത് ടാബ്ബിന്റെ വക്കിൽ തോക്കിൻ കുഴല് കൊണ്ട് HORSE എന്ന് ജയശങ്കർ കോറിയിട്ടിരുന്നൂ. അത് വഴിത്തിരിവായി... ! 
ഇവിടുത്തെ ബെഡ്രൂമിൽ നിങ്ങൾ കണ്ടിട്ടുള്ള ആ കുതിരലാടം. അത് നിർണ്ണായകമായി. ആ കുതിരലാടത്തിനു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നൂ!!
ജയശങ്കർ രഹസ്യങ്ങൾ അടങ്ങിയ ഫയലുകൾ സൂക്ഷിച്ചിരുന്നത് ബെഡ്റൂമിലെ ഭിത്തിയിൽ പിടിപ്പിച്ച ആ കുതിരലാടത്തിന്റെ പുറകിലെ രഹസ്യഅറയിലായിരുന്നു എന്ന് ഞങ്ങൾ കണ്ടെത്തുകയും അത് അവിടുന്ന് മാറ്റുകയും ചെയ്തു.
പക്ഷെ, രാജ്യരക്ഷയെ കരുതി... മാധ്യമങ്ങളിലൂടെ ഞങ്ങൾ പുറത്തേക്ക് വിട്ടത് മറ്റൊരു കഥയാണ്‌... നിങ്ങൾ എല്ലാം കേട്ട കഥ. കേസ് തെളിഞ്ഞിട്ടില്ലാ..എന്ന കഥ. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കോടതിയും ഗവണ്‍മ്മേന്റും ഞങ്ങളോട് സഹകരിച്ചു.
എന്റെ കേരളം: പിന്നെ എന്തിനായിരുന്നൂ ഈ സിനിമാ നാടകം?
P-ഷിഫ്ട്ടിനെയും ഏഥൻ ഹണ്ടിനെയും ഇന്ത്യയിൽ അവസാനിപ്പിക്കുക എന്നതായിരുന്നു പിന്നെ ഞങ്ങളുടെ ദൗത്യം. പക്ഷെ വളരെ അപകടകാരിയായി വളർന്നു കൊണ്ടിരുന്ന P-Shift-ന്റെ ഇന്ത്യൻ പ്രസൻസിനെ സംബന്ധിച്ച കാര്യമായ വിവരങ്ങൾ ഒന്നും ലഭിക്കാതെ ഞങ്ങൾ ഇരുട്ടിൽ തപ്പി.
But, for a fact, we knew Edan Hunt was keeping an eye on this flat. As the world thought the case was unsolved, they thought the secrets were hidden somewhere and they wanted to enter this flat at any cost. 
അത് മനസ്സിലാക്കിയ ഞങ്ങൾ കരുക്കൾ നീക്കി. ഏഥൻ ഹണ്ടിനെ ഇവിടേക്ക് ആകർഷിക്കുക, അവരിലൂടെ P-ഷിഫ്ട്ടിലേക്ക് എത്തുക.. അതായിരുന്നൂ ഞങ്ങളുടെ പദ്ധതി. സിനിമാനിർമ്മാണം എന്ന ഞങ്ങളുടെ നാടകത്തിൽ അവർ വീണു. സോഷ്യൽ മീഡിയയിൽ ചാരന്റെ വിശ്വാസ്യത പിടിച്ചുപറ്റാൻ എനിക്ക് കഴിഞ്ഞിരുന്നു. ഞങ്ങൾ വിരിച്ച വലയിൽ ഏഥൻ ഹണ്ടിന്റെ ഇന്ത്യൻ ഏജന്റ്റ് ചാരൻ കുടുങ്ങിയത് അങ്ങിനെയാണ്.
ചാരനെ നേരിട്ട് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുക എന്ന മാര്ഗ്ഗം ഉപയോഗിക്കാതെ ഇങ്ങനെ ഒരു നാടകം കളിക്കാൻ ഞങ്ങൾ മുതിർന്നത്, ഒരു കാരണവശാലും P-ഷിഫ്ട്ടിനു ഒരു സംശയം തോന്നാൻ പാടില്ല, അവർ കയ്യിൽ നിന്നും വഴുതിപ്പോകാൻ പാടില്ല എന്ന് കരുതിയാണ്.
അഷ്ഫർ: അപ്പോൾ ചാരൻ കണ്ട സ്വപ്‌നങ്ങൾ?
ബാലേട്ടൻ: ചാരനെ പോലെ well-trained ആയ ഒരു spy .. we needed an action plan to deal with him. We wanted to enter his psych and force him to spill the beans, instead of simply questioning him directly. . ചാരനെ ഡീൽ ചെയ്യാൻ അതെ വഴിയുണ്ടായിരുന്നുള്ളൂ.
അങ്ങിനെ ജയശങ്കറും മാത്യൂസും തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഒരു ഹിപ്പ്നോട്ടിക്ക് പ്ലോയ്‌ ഉപയോഗിച്ച് ഞങ്ങൾ ചാരന് കാട്ടിക്കൊടുത്തു. We were expecting him to break down and tell us the truth. പക്ഷെ ചാരൻ പിടിച്ചു നിന്നു. അങ്ങിനെയാണ് രണ്ടാമതും ചാരന്റെ മേൽ ഒരു psycho attack നടത്താൻ ഞങ്ങൾ നിർബ്ബന്ധിതരായത്. ഇത്തവണ ചാരന് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.
റിയൽ എസ്റ്റെട്ടിന്റെയും റിസോർട്ട് ബിസിനസ്സിന്റെയും മറവിൽ, കുമരകം കേന്ദ്രമാക്കി, കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിൽ വേരൂന്നാൻ ശ്രമിക്കുകയായിരുന്ന P-ഷിഫ്ട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ആശുപത്രിയിൽ വച്ചു നടന്ന സെഷനുകളിൽ ചാരൻ ഞങ്ങളോട് തുറന്നു പറഞ്ഞു. ഇത് മണത്തറിഞ്ഞ P-ഷിഫ്ട്ട് ആണ് ഇന്നലെ ആശുപത്രി ആക്രമിച്ചത്. ചാരനായിരുന്നൂ അവരുടെ ലക്‌ഷ്യം.
എന്റെ കേരളം: അപ്പൊ P-ഷിഫ്ട്ട്?
ബാലേട്ടൻ: അമ്പലങ്ങടൻ, ജോയേട്ടൻ എന്നീ കള്ളപ്പേരുകളിൽ, കൊടും ശത്രുക്കളായ വെറും സാധാരണ ഗ്രാമവാസികളായി അഭിനയിച്ചു കൊണ്ടിരുന്ന P-ഷിഫ്ട്ടിന്റെ കേരളത്തിലെ സൂത്രധാരന്മാർ ഇന്ന് ഞങ്ങളുടെ കസ്റ്റടിയിലാണ്. Yes, we have wiped them off !
അല്ല ബാലേട്ടാ... പോലീസും കള്ളനും അടങ്ങിയ സിനിമാ ടീമിൽ എന്തിനാണ് എന്നെയും അഷ്ഫറിനെയും തിരുമേനിയെയും നിങ്ങൾ ഉൾപ്പെടുത്തിയത്? 
ബാലേട്ടൻ: വിശ്വാസ്യത. നമ്മൾ ഡീൽ ചെയ്യാൻ പോകുന്നത് രാജ്യാന്തര ചാരസംഘടനയുമായിട്ടാവുമ്പോൾ വളരെ efficient ആയ ഒരു cover up ആവശ്യമായിരുന്നൂ. കൃത്യമായ background checks നടത്തിയതിനു ശേഷമാണ് നിങ്ങളെയും സെലക്ട്‌ ചെയ്തത്. We wanted some neutral people. എന്റെ കേരളം ഒരു അണ്ടർ കവർ സംഭവം ആയിരുന്നൂ എന്നും ഞങ്ങൾക്ക് അറിയാമായിരുന്നൂ.
ബാലേട്ടാ.. ഒരു നിമിഷം, ഞാൻ ഇപ്പോൾ വരാം.. - അഷ്ഫർ പുറത്തേക്ക് പോയി.
ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നു. കൂടെ മധ്യവസ്ക്കരായ ഒരു സ്ത്രീയും പുരുഷനും.
ഒരു ചമ്മലോടെ അഷ്ഫർ പറഞ്ഞു: ബാലേട്ടനു മനസ്സിലായിക്കാണുമല്ലോ.. എന്റെ ഉമ്മയും ബാപ്പയും.
ഒരു ഞെട്ടലോടെ എന്റെ കേരളം ചോദിച്ചു: ഇവരൊക്കെ ഇവിടെ?
ബാലേട്ടൻ: ഹഹഹ.. അതിനിടയ്ക്ക് നമ്മുടെ അഷ്ഫറും ഒരു കളി കളിച്ചു. 
ഇവൻ സത്യത്തിൽ അഷ്ഫർ അല്ല... ഇവൻ ശുഹൈബ്. ഇവിടെ തൊട്ടടുത്ത Sky Line അപ്പർറ്റ്മെന്റിൽ താമസിക്കുന്നു ഇവന്റെ കുടുംബം. 
ഇവിടെ കടന്നു കൂടി ചില പൊടിക്കൈകൾ നടത്തി ഫ്ലാറ്റിൽ പ്രേതബാധ ഉണ്ടെന്നു വരുത്തി തീർത്ത് ഇത് ചുള് വിലയ്ക്ക് അടിച്ചുമാറ്റുകയായിരുന്നൂ ഇദ്ദേഹത്തിന്റെ ഉദ്ദേശം... 

ഫ്ലാറ്റ് വൃത്തിയാക്കാൻ വന്ന ഇവിടുത്തെ കുഞ്ഞമ്മുവിനെ പേടിപ്പിച്ച് അസുഖക്കാരിയാക്കിയത് ഈ മഹാനും ഇവന്റെ സുഹൃത്ത് ബ്രൂട്ടുവും കൂടിയാണ്... ഇവന്മാരുടെ ഒരു നെഗറ്റിവിറ്റി...!
എന്റെ കേരളം: ഓഹോ... അപ്പൊ പ്രേതങ്ങളെ ഉണ്ടാക്കാൻ വന്ന ഇയാൾ എത്തിപ്പെട്ടത്... കുറച്ച് ഗന്ധർവ്വന്മാരുടെ കൂട്ടത്തിലായി പോയി... ഹഹഹ ഹോഹോഹോ !
സുഹൈബിന്റെ അച്ഛൻ മുന്നോട്ട് വന്നു: എല്ലാരും ക്ഷമിക്കണം. കുഞ്ഞമ്മുവിനു ഇപ്പൊ നല്ല ഭേദമുണ്ട്... ഡിസ്ചാര്ജ് ചെയ്യാൻ ഞങ്ങൾ ഇതാ പോവുകയാണ്...
ബാലേട്ടൻ: അപ്പൊ.. ഈക്കെ.. നമുക്കും ഒന്ന് പോയ്ക്കളയാം... കുഞ്ഞമ്മുവിനെ ഡിസ്ചാര്ജ് ചെയ്യാൻ.. എന്താ?
---------

മാനസികരോഗാശുപത്രിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ... പെട്ടന്ന് ആരോ പുറകിൽ തട്ടിയത് എന്റെ കേരളം അറിഞ്ഞു. അയാൾ തിരിഞ്ഞു നോക്കി...
ഞെട്ടിപ്പോയി... ദേ നില്ക്കുന്നൂ.. കുട്ടൻ മാഷ്!! ഡോക്ടർ യൂണിഫോമും സ്റ്റെതസ്ക്കൊപ്പും ഒക്കെയായി..
ബാലേട്ടാ... എന്റെ കേരളം വിളിച്ചു... ബാലേട്ടൻ അത്ഭുതത്തോടെ ചോദിച്ചു: ഡോക്ടർ കുട്ടൻ ... ഡ്യൂട്ടിയിൽ വീണ്ടും കയറി അല്ലെ.. വെരി ഗുഡ്!!
അന്തം വിട്ടു നില്ക്കുന്ന എന്റെ കേരളത്തോട് കുട്ടന്മാഷ് പറഞ്ഞു: സോറി മിസ്റ്റർ കേരളം, ബാലേട്ടന് എല്ലാം അറിയാമായിരുന്നൂ... ഞാൻ രണ്ടു വർഷം കുതിരവട്ടത്തായിരുന്നൂ... കഴിഞ്ഞ മാസമാണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്... നമുക്ക് ഓരോ ചായ കുടിച്ചാലോ? അല്ല അതിനു മുമ്പ് ഡോക്ടർ സാത്തിനെ കാണാം... വരൂ...
പെട്ടന്ന് അവിടേക്ക് വന്ന അറ്റണ്ടർ: അത് ശരി... ഡോക്ടറുടെ ഡ്രെസ്സും കോപ്പും ഒക്കെ അടിച്ചു മാറ്റി ഇവിടെ നിക്കുവാണല്ലേ....
എന്റെ കേരളം: അയ്യോ.... കുതിരവട്ടത്തൊക്കെ... ! സാത്ത് എവിടെ?
അറ്റണ്ടർ: അതെ സാറേ.. ഇങ്ങേരു പറഞ്ഞത് ശരിയാ... രണ്ടു വര്ഷം കുതിരവട്ടത്തായിരുന്നൂ... അവിടുത്തെ ചികിത്സ ഒക്കെ ഒരു വിധം കഴിഞ്ഞപ്പോ ഇങ്ങോട്ട് കെട്ടി എടുത്തതാ.... ഇവന്റെ സുഹൃത്ത് ഉണ്ട്...സെല്ല് പിരിയാത്ത ചങ്ങായി..! സാത്ത്... ! 

....സിനിമാ പ്രാന്ത് മൂത്ത് വട്ടായതാ രണ്ടിനും... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടും മുങ്ങി നടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും പിടിയിലായത്. എന്താ ഒന്ന് കാണണോ ??
തന്റെ സെല്ലിൽ ഇരുന്നു അനന്തതയിലേക്ക് നോക്കിക്കൊണ്ട് സാത്ത് മന്ത്രിച്ചു: ക്വെന്റിൻ ടാറന്റീനൊ ... ഈസ് അണ്ടർറെയിട്ടട് ... ബട്ട്‌ വൈ?? വൈ??

-----------

കാറിൽ കയറി എന്റെ കേരളം ചോദ്യഭാവത്തിൽ ബാലേട്ടനെ നോക്കി....
ബാലേട്ടൻ പറഞ്ഞു: വെറുതെ കുറച്ച് ഡ്രൈവ് ചെയ്യാം  ... ! ഡാ  ഗടിയേ....ഓർമ്മയില്ലേ... മ്മടെ CCTV ട്രിപ്പ്...? 
എന്റെ കേരളം വണ്ടി മുന്നോട്ടെടുത്തപ്പോൾ ബാലേട്ടൻ ചോദിച്ചു:
താൻ ഇന്നലെ രാത്രി ഭയങ്കര പെർഫോർമൻസ് ആയിരുന്നൂ എന്ന് കേട്ടല്ലോടോ..?
എന്റെ കേരളം ബാലേട്ടനെ നോക്കി ഒന്ന് ചിരിച്ചു.
"എന്റെ ബാലേട്ടാ ... കുറെനാള് കൂടിയാണ് ഒന്ന് വെടി വയ്ക്കാൻ ഒത്തത്. നാർക്കോട്ടിക്ക്സിൽ എന്തോന്ന് വെടി? എന്റെ ഗണ്ണു തുരുമ്പെടുത്തു..!"
Keeleri says you are a damn good shooter! പോരുന്നോ കൂടെ? Research & Analysis Wing നിങ്ങളെ സ്വാഗതം ചെയ്യുന്നൂ...
ബാലേട്ടനെ നോക്കി ഒന്ന് ചിരിച്ചതിനു ശേഷം എന്റെ കേരളം കാറിന്റെ വേഗത കൂട്ടി. 
വഴിയരുകിൽ നിന്നും ഒരു യുവതി കൈ കാണിച്ചു.
എന്റെ കേരളം ബാലേട്ടനെ നോക്കി. ബാലേട്ടൻ കണ്ണിറുക്കി.
എന്റെ കേരളം വണ്ടി നിർത്തി...
ഒന്ന് സംശയിച്ചതിനു വണ്ടിയിലേക്ക് കയറിക്കൊണ്ട് യുവതി പറഞ്ഞു: നന്ദി സാർ. ഒരു ബസ് എങ്കിലും നിർത്തണ്ടേ...! ട്രെയിനിനു സമയമാകുന്നു...
ബാലേട്ടൻ: ശെടാ... മ്മക്കും റെയിൽവേസ്റ്റേഷനി തന്നെയാ ഇറങ്ങണ്ടെ...! അല്ല കുട്ടി എങ്ങോട്ടേക്കാ?.
യുവതി: തൃശ്ശൂര്...
ബാലേട്ടൻ: ബെസ്റ്റ്...! മ്മളും തൃശൂരെക്കാണല്ലോ ... എടൊ ഡ്രൈവറെ.. ഒന്ന് ചവിട്ടി വിട്.... ട്രെയിന് മിസ്സായാൽ ഇമ്മാസത്തെ ശമ്പളം കിട്ടൂന്ന് കരുതണ്ട ശവീ നീയ്...
എന്റെ കേരളം പതുക്കെ പറഞ്ഞു: നോ മെൻഷൻ !

----------

ലെയിക്ക് പ്ലാസിഡിനു മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു. ഡ്രൈവർക്ക് കാശ് കൊടുത്തതിനു ശേഷം അർജുനൻ നമ്പൂതിരി പുറത്തിറങ്ങി.
ഏതു ഫ്ലാറ്റിലെക്കാണ് സാർ? സെക്ക്യൂരിട്ടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ത്രിവിക്രമൻ ചോദിച്ചു.
അർജുനൻ നമ്പൂതിരി തല തിരിച്ചു നോക്കി. അയാൾ പറഞ്ഞു: ഇവിടെ കുറച്ചു സിനിമാക്കാർ വാടകയ്ക്ക് താമസിക്കുന്നില്ലേ? ഞാനും അക്കൂട്ടത്തിലുള്ളതാണേ ... ചില പ്രശ്നങ്ങൾ കാരണം ഇത് വരെ ഇങ്ങോട്ട് വരാൻ സാധിച്ചില്ല്യാ.. ഇല്ലത്ത് ലേശം മുഷിച്ചിലുണ്ടേ .. സിനിമ എന്നൊക്കെ പറയുമ്പോ. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു വരവിങ്ങട് വന്നൂ.. ആ ഫ്ലാറ്റ് കാണിച്ചു തന്നാൽ വല്ല്യ ഉപകാരമായിരുന്നൂ.."
ത്രിവിക്രമൻ: അവരിൽ ആരുടെ എങ്കിലും ഫോണ്‍ നമ്പർ ഉണ്ടോ തിരുമേനീ?
അർജുനൻ നമ്പൂതിരി: നമ്പർ ഉണ്ട്.. ഒരു വിനോദ് കുമാറിന്റെ. പക്ഷെ ഫോണ്‍ അടിച്ചിട്ട് കക്ഷി എടുക്കുന്നില്ല്യാ... 
എന്താ ചേട്ടാ പ്രശ്നം? ഇതാരാ? ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ഘടോൽക്കചൻ ചോദിച്ചു.
ത്രിവിക്രമൻ പറഞ്ഞു: എടാ ഘടോലേ ... ഈ തിരുമേനിയെ നമ്മുടെ സിനിമാക്കാര് താമസിക്കുന്ന ഫ്ലാറ്റ് ഒന്ന് കാട്ടിക്കൊടുത്താട്ടെ. അത് പൂട്ടിക്കിടക്കുകയാണെങ്കിൽ തിരുമേനീ.. ആരെങ്കിലും വരുന്നത് വരെ ഈ റിസപ്ഷനിൽ ഇരിക്കേണ്ടി വരും. കുറച്ചു കഴിഞ്ഞു ഒന്ന് കൂടെ മൊബൈലിൽ വിളിച്ചു നോക്ക്..
നമ്പൂതിരി: വല്ല്യ ഉപകരമായെ... !
ഘടോൽക്കചന്റെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്ന അർജുനൻ നമ്പൂതിരിയെ ത്രിവിക്രമൻ അൽപ്പസമയം നോക്കി നിന്നു. പിന്നെ തിരിച്ച് ഗേറ്റിനു അരികെ വന്നു നിന്നു.
ഒരു അരമണിക്കൂർ കഴിഞ്ഞു കാണും. പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്നു ഗേറ്റിൽ തട്ടി.. ചെറിയ മയക്കത്തിലായിരുന്ന ത്രിവിക്രമൻ ഞെട്ടി എഴുന്നേറ്റു...
ആരാ?
ചേട്ടാ.. എന്റെ പേര് പങ്കൻ. ആ ഘടോൽക്കചനു പകരം കാറ് കഴുകാൻ വന്നതാ...
ന്ദേ .. ഘടോൽക്കചനല്ലേ ഇപ്പൊ അകത്തേക്ക് പോയത്!!
എന്താ ചേട്ടാ ഈ പറയുന്നേ? ഞാനല്ലേ ഘടോലിനെ ഇന്ന് രാവിലെ കോയമ്പത്തൂര് അമ്മാവന്റെ അടുത്തോട്ട് ബസ് കയറ്റി വിട്ടത്! തിരിച്ചു വരുന്നത് വരെ ഇവിടെ കാറു കഴുക്കുന്ന ജോലി എന്നെയാ ഏൽപ്പിച്ചേക്കുന്നേ ...!

(The End)

3/12/15

OPKP PART 6


Also Read
PART 1
PART 2
PART 3
PART 4 

6

രാവിലെ എഴുന്നേറ്റപ്പോൾ എല്ലാവരോടുമായി ബാലേട്ടൻ പറഞ്ഞു.
വന്നത് വന്നു. പക്ഷെ നമ്മുടെ ജോലികൾ പെട്ടന്ന് തുടങ്ങണം. ഇവിടെ പ്രശ്നം തോന്നുണ്ടെങ്കിൽ നമുക്ക് വീട് മാറാം.
കീലേരിയുടെ കയ്യിൽ നിന്നും ഒരു ഒമ്ലെറ്റ് സ്വന്തം പ്ലേറ്റിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് സാത്ത് പറഞ്ഞു: No... No.. no need! ഇതാ ഞങ്ങള് ഇന്ന് തന്നെ തുടങ്ങുകയായി. ചില പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കേണ്ടവരെ നമ്മൾ ഇന്ന് ഫിക്സ് ചെയ്യുന്നൂ! ആദ്യ റൌണ്ട് കാസ്റ്റിംഗ്! എല്ലാം പുതുമുഖങ്ങൾ.
എന്റെ കേരളം: അത് കലക്കി. കാശ് ലാഭിക്കാം...
ബാലേട്ടൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. ചാരൻ എവിടെ?
അഷ്ഫർ: ഇനിയും എണീറ്റിട്ടില്ല. കക്ഷിക്ക്, അന്നത്തെ സംഭവത്തിനു ശേഷം, എന്തോ പറ്റിയിട്ടുണ്ട്.
സാത്ത്: True. He seems yet to get over the shock, after that night's incident. He has stopped mingling with us.
അഷ്ഫർ: ഒന്നും തോന്നരുത്. എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് . ആ ബ്രൂട്ടു ... അയാളെ ഒഴിവാക്കാൻ പറ്റുമോ? ഇവിടെ ഏറ്റവും അധികം നെഗട്ടീവിറ്റി ഇപ്പൊ ഉണ്ടാക്കിയിരിക്കുന്നത് അങ്ങേരു തന്നെയാ...ഒന്നുകിൽ നമ്മള് സിനിമ എടുക്കണം, അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ നടത്താൻ അങ്ങേർക്ക് ഈ ഫ്ലാറ്റ് വിട്ടു കൊടുക്കണം ... ഇതൊരു മാതിരി..
സാത്ത്: സിനിമക്ക് പുള്ളിയുടെ സഹായം ആവശ്യമാണ്‌. ഇൻവെസ്റ്റിഗേഷൻ നിർത്തിവയ്ക്കാൻ ഞാൻ പറയാം.
കോളിംഗ് ബെൽ ശബ്ദിച്ചു. കുട്ടന്മാഷ് അകത്തേക്ക് വന്നു. അയാൾ തന്റെ ക്യാമറയുടെ ബാഗ് മേശമേൽ വച്ച് കൊണ്ട് പറഞ്ഞു:
സ്ക്രീൻ പ്രസന്സ് അത്യാവശ്യം ഉണ്ടെന്നു എനിക്ക് ബോധ്യപ്പെട്ട ചിലരെ കൊണ്ടു വന്നിട്ടുണ്ട്. താഴെ കമ്മ്യൂണിറ്റി ഹാളിൽ ഇരുത്തിയിരിക്കുകയാണ്. കാസ്റ്റിംഗ് നമുക്ക് അവിടുന്നാകാം...അപ്പോ നമുക്ക് അങ്ങോട്ട്‌ പോകാം.
ഹാളിലെ കസേരകളിൽ ചടഞ്ഞു കൂടിയിരുന്ന നാല് പേർ സിനിമാസംഘത്തെ കണ്ടപ്പോൾ ചാടി എഴുന്നേറ്റു... ഭവ്യതയോടെ ഒതുങ്ങി നിന്നു. കുട്ടന്മാഷ് ഓരോരുത്തരെയായി പരിചയപ്പെടുത്തി.
ഇത് അനൂപ്‌ അരവിന്ദ് . നമ്മുടെ നായകനെ അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കുന്ന കൊച്ചിയിലെ അധോലോകനായകാനായി ഇയാളാണ് എന്റെ മനസ്സിൽ. ബാക്കി ഉള്ളവർ ഇയാളുടെ ഗാങ്ങ് മെംബേർസ് ആയി അഭിനയിക്കാൻ ആഗ്രഹിക്കുന്നു. ഇത് ബിബിൻ കുമാർ, ഇത് പ്രസാദചന്ദ്രൻ, പിന്നെ ഇത് ശ്രീരാം മഹേഷ്‌.
എല്ലാവരെയും ഒന്ന് നോക്കിയിട്ട് എന്റെ കേരളം പറഞ്ഞു. ഒരു അഭ്യർത്ഥനയുണ്ട്. ഈ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ ആദ്യ സ്ക്രീനിംഗ് ചെയ്യാനുള്ള അവസരം എനിക്ക് തരണം.
കുട്ടന്മാഷ്, സംശയത്തോടെ, സാത്തിനെ നോക്കി: അതൊക്കെ വേണോ??

എന്റെ കേരളം: വേണം വേണം...! എന്റെ മനസ്സിലുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ഇവർ പ്രാപ്തരാണോ എന്ന് എനിക്കറിയണം. അതിനു ശേഷം പോരെ സാത്ത് സാർ ..വിശദമായ സ്ക്രീനിംഗ്?
സാത്ത്: അത് മതി അത് മതി.. ഞങ്ങൾ അര മണിക്കൂറു കഴിഞ്ഞു വരാം... കുട്ടന്മാഷ് വാ...ഇന്നലെ എടുത്ത ലൊക്കേഷൻ സ്റ്റിൽസ് കാണാം.
സാത്തും കുട്ടന്മാഷും പോയപ്പോൾ എന്റെ കേരളം മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു..
പിന്നെ അഭിനയമോഹവുമായി ഇരിക്കുന്ന പുതുമുഖങ്ങളുടെ അടുത്തേക്ക് ചെന്നു.
എന്താ പേര്?
അനൂപ്‌ അരവിന്ദ്...
എന്താ??? ശരിക്കുള്ള പേര് പറയെടാ...
രാജക്കണ്ണ്.
അപ്പൊ ഇവനോ? ഈ ബിബിൻ കുമാർ?
RA ജപ്പാൻ
കടിച്ചാൽ പൊട്ടാത്ത പേരുമായി ഇരിക്കുന്ന ഈ രണ്ടു പേരുമോ? എന്താ .. ശ്രീരാം മഹേഷും പ്രസാദചന്ദ്രനും... ഹോഹോഹോ എന്താ പ്രസാദം ആ മുഖത്ത്..! എന്താ അവരുടെ പേര്?
കുമ്പിടിയും പിന്നെ സ്രാങ്കും.....
എന്റെ കേരളം: അതെ.. അതന്നെ.. അപ്പൊ ശരിയായി. ഈ പേരിലാണല്ലോ നിങ്ങളെ ഒക്കെ ഞാനറിയുന്നത്..
കൊച്ചീലു കൂലിത്തല്ലും ദാദാഗിരിയുമായി നടക്കുന്ന നിങ്ങൾ എങ്ങിനെയാടാ ഇവിടെ എത്തിയത്?
അല്ല ചേട്ടാ  ഒന്ന് ചോദിച്ചോട്ടെ .... - RA ജപ്പാൻ ഒന്ന് നിവർന്നിരുന്നു.
എന്റെ കേരളം: എന്താടാ?
ചേറായി ബീച്ചിലും മറൈൻ ഡ്രൈവിലും സ്മഗിൾട് ഐറ്റംസ് വിറ്റു നടക്കുന്ന എപ്പിഡപ്പിച്ചേട്ടൻ എന്ന് മുതലാണ്‌ സ്ക്രിപ്റ്റ് റൈറ്റർ ... ആയത്?
രാജക്കണ്ണ് എഴുന്നേറ്റു. കൂട്ടുകാരോട് പറഞ്ഞു: നമക്ക് പോകാടാ... ഈ എപ്പിടപ്പി ഒക്കെ ഉള്ള ഇടപാട് നമ്മക്ക് ശരിയാവൂല... കൊണാപ്പ് പരിപാടിയാവും...
എന്റെ കേരളം: ഡായി.... ചളമാക്കരുത്.... നിങ്ങ അഭിനയിക്ക്വോ സംവിധാനിക്ക്വോ എന്ത് വേണേലും ചെയ്തോ... ഞാനൊരു തമാശ പറഞ്ഞതല്ലേ..! നിങ്ങളെ ഇവിടെ കണ്ടാല് ആരായാലും സമനില തെറ്റില്ലെടാ...? അല്ല.. എന്താ ഉദ്ദേശം?
സ്രാങ്ക്: എന്താ ചേട്ടാ.. ... ഞങ്ങക്ക് അഭിനയിച്ചൂടെ ....ഞങ്ങ ജീവിതത്തില് നന്നായിട്ട് അഭിനയിക്കുന്നതല്ലേ...?
കുമ്പിടി: പിന്നെ ഇതൊന്നും ഞങ്ങ വേണോന്നു വീചാരിചിട്ട് ചെയ്യുന്നതല്ല കേട്ടാ...ഞങ്ങ ആ മറൈൻ ഡ്രൈവില് കാറ്റും കൊണ്ട് ദാ ഇങ്ങനെ ഇരിക്കുവാരുന്നൂ... അപ്പോഴാണ്‌ ആ പഹയൻ കുട്ടന്മാഷ് ഓടിക്കിതച്ച് വരുന്നത്. അടിയന്തിരമായി അഭിനയിക്കാൻ ആളെ വേണം-ന്നു. ഞങ്ങള് മതിയോന്ന്‌ ഞങ്ങളും.. അങ്ങിനെയാ ഇവിടെ എത്തിയത്....
സ്രാങ്ക്: പിന്നെ ഈ രാജാക്കണ്ണ് ചേട്ടന് ഇതിലെ അധോലോക നായകൻറെ നല്ല ലുക്ക് ഉണ്ടത്രേ... ഇപ്പോളത്തെ ന്യൂ ജെനറെഷൻ സിനിമകാള് ഒക്കെ കണ്ടിട്ടില്ലേ സാറേ.. ..ഇങ്ങനെ തല്ലിപ്പൊളി ലുക്ക്‌ ഉള്ള ആരേലും ആയിരിക്കും നായകൻറെ കൂട്ട്വാരൻ. ന്യൂ ജെനറേഷൻ വന്നതോടെ തറവാടി ലുക്ക്‌ ഉള്ള അമ്മാവൻ നടന്മാരോക്കെ ഷെഡിൽ കയറീലെ .!!
രാജാക്കണ്ണ് സ്രാങ്കിന്റെ കഴുത്തിനു പിടിച്ചു. ആർക്കാടാ.. തല്ലിപ്പൊളി ലുക്ക്‌?
അപ്പൊ കുമ്പിടി ചോദിച്ചു: അല്ല എപ്പിഡപ്പി ചേട്ടാ... അന്ന് ചെറായി ബീച്ചില് ആ സിനിമാക്കാരെ ഡ്രഗ്സ് അടിച്ചൂന്നു പറഞ്ഞു പോലീസ് പൊക്കിയ അന്ന് മുങ്ങിയതല്ലേ നിങ്ങള്? മരുന്നിന്റെ ഇടപാടും ഉണ്ടല്ലേ... കൊച്ചു കള്ളാ....
ന്റെ കേരളം കുമ്പിടിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു: അതൊന്നും മിണ്ടിപ്പോകരുത്ഡാ. .. നീ ഒക്കെ എന്നെയും കൊണ്ടേ പോകൂ... ദാ നമ്മുടെ സംവിധായകൻ ഇങ്ങോട്ട് വരുന്നുണ്ട്....
സ്രാങ്ക്: ആ കിളി പോയ ലുക്ക്‌ ഉള്ള കക്ഷിയാണോ ചേട്ടാ... സംവിധായകൻ? അവൻ ഇടുക്കി ഗോൾഡ്‌ അടിച്ചിട്ടില്ലേന്നൊരു സംശയം ഉണ്ട്..
ന്റെ കേരളം: മിണ്ടാതിരിയെടാ... അപ്പൊ പറഞ്ഞ പോലെ.. നിങ്ങ എല്ലാം സെലക്ടട് ... എന്നാ പിന്നെ കാണാം.. ഡാ വീണ്ടും പറയാ... ചളമാക്കരുത്.. ഗുഡ് ബൈ...
ന്റെ കേരളം ഹാളിൽ നിന്നും ഇറങ്ങി ഓടി.. ഒരു അണ്ടർ കവർ കോപ്പിന്റെ ഓരോ ധർമ്മസങ്കടങ്ങൾ.. ഇതൊക്കെ ആരോട് പറയാനാണ്..! പോകുന്ന വഴി അയാൾ വിളിച്ചുപറഞ്ഞു: സാത്ത് സാറേ... എല്ലാരും സെലക്ക്ടട് ..

****************
ഫാദർ കുരുടി പള്ളിമേടയുടെ മുറ്റത്തേക്ക് ഇറങ്ങി... കായലിൽ വെള്ളം കയറുന്ന സമയമാണ്. പള്ളിക്ക് ചുറ്റുമുള്ള ചെറിയ കനാലുകളിൽ വെള്ളം കയറിയാൽ പിന്നെ ഇടവകക്കാര്ക്ക് പള്ളീലേക്ക് വരാൻ വള്ളം തന്നെ ശരണം. ഇങ്ങനെ ഒരു പള്ളിയില് ജോലി ചെയ്യുന്നത് ആദ്യമായിട്ടാണ്...
ഫാദർ തിരിച്ചു പൂമുഖത്തേക്ക് കയറി. മോനൂട്ടൻ ഒറ്റയിരിപ്പാണ്. രാവിലെ വന്നതാണ്. പഞ്ചായത്ത് മെമ്പറാണ് മോനൂട്ടൻ. വന്ന കാര്യത്തില് ഒരു തീരുമാനമാകാതെ പോകില്ലാന്നാ മോനൂട്ടന്റെ വാശി...
മോനൂട്ടൻ: തൊണ്ട അനക്കി.. അച്ചൻ ഒന്നും പറഞ്ഞില്ലാ...
ഫാദർ: എന്റെ മോനൂട്ടാ... ഇതൊക്കെ പറയുന്ന പോലെ നിസ്സാരാ? കാര്യം നീ പറയുന്നത് ശരിയാ. ഇടവകയുടെ മുന്നിലെ രണ്ടു വീട്ടുകാര്. ജോയെട്ടനും അമ്പലങ്ങടനും. അവരുടെ സ്ഥലത്തൂടെ മെയിൻ റോഡീന്നു ഇങ്ങോട്ടൊരു പാലം.. അല്ലെങ്കിൽ റോഡ്‌. പക്ഷെ ഈ പറഞ്ഞ ജോയേട്ടനും അമ്പലങ്ങടനും സമ്മതിക്കൂന്നു നീ കരുതുന്നുണ്ടോ?
മോനൂട്ടൻ: അല്ല അച്ചോ. ഈ പറഞ്ഞ രണ്ടു പേരും ഇവിടെ വസ്തു വാങ്ങി സ്ഥിരതാമസം ആക്കീട്ട് രണ്ടു വർഷം .. അത്ര അല്ലെ ആയുള്ളൂ... നമ്മളൊക്കെ ഇവിടെ തന്നെയാണ് ജനിച്ചതും വളർന്നതും. എന്നിട്ടും നമ്മള് ഇങ്ങനെ ഒരു ആവശ്യം പറയുമ്പോ അവർക്ക് എന്താ ഇത്ര ധിക്കാരം? അച്ചൻ ഇടപെടേണ്ട സമയായി...
ഫാദർ: മോനൂട്ടാ.. നിനക്കും അറിയുന്നതല്ലേ? നേരെ കണ്ടാൽ കീരിയും പാമ്പുമാണ് ഈ ജോയെട്ടനും അമ്പലങ്ങടനും. കോടതിയില് ഇവര് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തിരിക്കുന്ന വസ്തു കേസുകൾ എത്ര ഉണ്ടെന്നാ വിചാരം? വസ്തുവിന്റെ പേരിലു കൊല്ലാൻ നടക്കുന്ന ഈ കീരികളുടെ നടുക്കേക്ക് ...ഞാൻ എന്നെ തന്നെ എറിഞ്ഞു കൊടുക്കണോ മോനൂട്ടാ.. നീയ് പറയ് ...പിന്നെ ഇവന്മാരൊന്നും അത്ര നല്ല പുള്ളികളല്ല... പുറം രാജ്യത്തൂന്നു വന്നവരാ.. കളിക്കുമ്പോ നമ്മളൊക്കെ സൂക്ഷിക്കണം...
മോനൂട്ടൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇറങ്ങി നടന്നു. അച്ചൻ വീണ്ടും ദൂരെ കായലിലേക്ക് കണ്ണയച്ചു. പള്ളിക്കും പ്രധാന റോഡിനും നടുവിലായി, അഭിമുഖമായി നില്ക്കുന്ന ജോയെട്ടന്റെയും അമ്പലങ്ങടന്റെയും രമ്യഹർമ്മ്യങ്ങളെ നോക്കി അദ്ദേഹം കുരിശു വരച്ചു.
പെട്ടന്ന് പുറകിലൊരു ചുമ.
തിരിഞ്ഞു നോക്കി. അമ്പലങ്ങടൻ. അയാൾ മന്ത്രിച്ചു: അച്ചോ.... ഒന്ന് കുമ്പസാരിക്കണം...
ഫാദർ കുരുടി കുംബസാരക്കൂടിന്റെ അടുത്തേക്ക് നടന്നു. അയാളുടെ ദേഹമാകെ വിയർപ്പിൽ കുളിച്ചു. ചുണ്ടുകൾ വിറച്ചു. കണ്ണുകൾ ഇറുക്കി അടച്ച് അദ്ദേഹം കുമ്പസാരക്കൂടിന് മുന്നില് ഇരുന്നു.

****************


ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടായിരുന്നു. എന്നിട്ടും ചാരന് വിയർത്തു. അവൻ ക്ലോക്കിൽ നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ജാലകപ്പാളികൾ വലിച്ചു തുറന്നപ്പോൾ ഒരു സീൽക്കാരത്തൊടെ കായൽ കാറ്റ് മുറിയിലേക്ക് ഇരച്ചു കയറി.
കട്ടിലിൽ കൂടെ ഉറങ്ങുകയായിരുന്ന എന്റെ കേരളം എന്തോ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു. ചാരാൻ ജാലകപ്പാളികൾ ചേർത്തടച്ചു.
ചാരൻ ശബ്ദമുണ്ടാക്കാതെ അലമാര വലിച്ചു തുറന്നു. തന്റെ ബാഗ് പുറത്തെക്കെടുത്തു. മുറിയിലാകെ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങൾ അതിൽ നിറയ്ക്കുവാൻ തുടങ്ങി. അതിനു ശേഷം വേഷം മാറി.
പിന്നെ പതുക്കെ വീണ്ടും ജാലകത്തിനു അടുത്തേക്ക് ചെന്നു. ദൂരെ ഏതോ കപ്പൽ നങ്കൂരമിടുകയാണ്. നാവികരുടെ പാട്ട് അവ്യക്തമായി കേൾക്കാം.
ചാരൻ തന്റെ ഇടതു വശത്തേക്ക് നോക്കി. ചുമരിലെ കുതിരലാടം. മുറിയിലെ സ്ലീപ്‌ ലാമ്പിന്റെ വെളിച്ചത്തിൽ അതിനു എന്തൊക്കെയോ ദുരൂഹത തോന്നിച്ചു.
ചാരൻ കുതിരലാടത്തിനു മുകളിൽ കൈ വച്ചു. പിന്നെ അത് തിരിക്കുവാൻ തുടങ്ങി. ഒരു നാല് തവണ കറക്കിയപ്പോൾ കുതിരലാടം അടങ്ങിയ ഭിത്തിയുടെ ഭാഗം തെന്നി മാറി. ഒരു അറ പ്രത്യക്ഷപ്പെട്ടു. ചാരൻ കയ്യിലെ പെൻ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് ആ അറയിലേക്ക് കയ്യിട്ടു.
ഒരു നിമിഷം... ചാരൻ തെറിച്ചു പോയി...
തന്നെ ആരോ ചവിട്ടി തെറിപ്പിച്ചതു പോലെയാണ് അവനു തോന്നിയത്. അലമാരയുടെ മുന്നിൽ മുഖമടിച്ചു വീണതിന്റെ വേദനയിൽ ഒരു നിമിഷം കിടന്നതിനു ശേഷം അവൻ തല ഉയർത്തി നോക്കി...
മുന്നിൽ ആജാനുബാഹുവായ ആ രൂപം വീണ്ടും.. ജയശങ്കർ ...!
ഒരു പൂച്ചക്കുഞ്ഞിനെ എന്ന പോലെ ജയശങ്കർ ചാരനെ തൂക്കിഎടുത്തു... ചാരന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ മന്ത്രിച്ചു:
നീ എന്ത് അന്യേഷിച്ച് ഇവിടെ എത്തിയോ, അത് നിനക്ക് കിട്ടാൻ പോകുന്നില്ല. ഇത് അന്യേഷിച്ച് നിനക്ക് മുന്നേ എത്തിയവനാണ് മാത്യൂസ്. അവനിന്നില്ല.. അവന്റെ മാർഗ്ഗം തന്നെയാണ് നീയും തിരഞ്ഞെടുത്തിരിക്കുന്നത്....നിന്നെ ഒരിക്കൽ ഞാൻ വാണ്‍ ചെയ്തതാണ്.. നീയത് ചെവിക്കൊണ്ടില്ല...ഇനി.. നിനക്കും പോകാം...
ചാരനെ തോളിലെറ്റികൊണ്ട് ജയശങ്കർ ബാൽക്കണിയിലേക്ക് നടന്നു. ചാരൻ അലറി വിളിച്ചു.... ശബ്ദം പുറത്തേക്ക് വരുന്നില്ല...!
പുറത്തേക്ക് പോകുന്ന വഴിയിൽ ഫ്രിഡ്ജിന്റെ മുകളിൽ കിടന്നിരുന്ന കത്തി ചാരൻ വലിച്ചൂരി എടുത്തു... അവൻ ജയശങ്കറിന്റെ പുറത്ത് ആഞ്ഞു കുത്തി...ഒരു അലർച്ചയോടെ ചാരൻ താഴേക്കു വീണു.. അവന്റെ കയ്യിൽ നിന്നും കത്തി ദൂരേക്ക് തെറിച്ചു പോയി...അവൻ ചുറ്റും നോക്കി ജയശങ്കർ എവിടെ...??
അപ്പോൾ അവൻ കണ്ടു... കട്ടിലിൽ കിടന്ന് ഉറങ്ങുന്നത്... അത് ജയശങ്കർ അല്ലെ???... അവൻ കത്തി കടന്നെടുത്തു... പിന്നെ ഒരു അലർച്ചയോടെ മുറിയിലേക്ക് കുതിച്ചു. 
ശബ്ദം കേട്ട് എന്റെ കേരളം കണ്ണ് തുറന്നു... കയ്യിലൊരു കത്തിയുമായി പാഞ്ഞടുക്കുന്ന ചാരനെ കണ്ട് അയാൾ ഒരു നിമിഷം വിറങ്ങലിച്ചു കിടന്നു.. പിന്നെ തെന്നി മാറി.. ബെഡിലേക്ക് കത്തി തുളച്ചു കയറി.. ചാരൻ കത്തി കൊണ്ട് വീണ്ടും വീണ്ടും ബെഡിലെക്ക് കുത്തി... പിന്നെ കത്തിയുടെ മുകളിലായി വീണു.. അവിടെ അയാൾ ചലനമറ്റു കിടന്നു.

*****************

തന്റെ മുന്നിലിരിക്കുന്നവരെ ഡോക്ടർ അനു ട്രീസ ജോണ്‍ സൂക്ഷിച്ചു നോക്കി. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മുറിയിലൂടെ ഒരു പ്രാവശ്യം നടന്നതിനു ശേഷം അവർ സംസാരിച്ചു തുടങ്ങി.
ചാരൻ is fine now - physically ... yes only physically. But mentally, he is a shattered soul. He is yet to recover himself from the delicate position that he is in now...അത് കൊണ്ടാണ് ഞങ്ങൾ ഒരു സൈക്കോളജിസ്റ്റിന്റെയും സഹായം തേടിയത്. ഒന്ന് രണ്ടു സെഷനുകൾ കഴിഞ്ഞെങ്കിലും, ഇപ്പോഴും ഷോക്കിൽ നിന്നും പൂർണ്ണമായി മുക്തനല്ല...
കൂടെ ഇരിക്കുന്ന എന്റെ കേരളത്തിന്റെയും അഷ്ഫറിന്റെയും കീലേരിയുടെയും മുഖങ്ങളിലേക്ക് സാത്ത് മാറി മാറി നോക്കി. എന്ത് പറ്റിയെന്നു ഒരു രൂപവുമില്ല.. എന്ത് വേണം എന്ന് ഒരു പിടി കിട്ടുന്നില്ല... !!
ഡോക്ടർ ചോദിച്ചു: ചാരന്റെ അഡ്രസ്സ്? വീട്ടുകാർ? അറിയിക്കേണ്ടേ?
സത്യത്തിൽ വീട്ടുകാരെ കുറിച്ചോ തന്നെ കുറിച്ച് തന്നെയോ കാര്യമായി ഒന്നും ചാരൻ ഇതേവങ്കു വച്ചിരുന്നില്ല എന്ന് ഒരു ഞെട്ടലോടെ സാത്ത് അപ്പോൾ ആദ്യമായി ഓർത്തു.
രണ്ടു മിനുട്ടിന്റെ ഇടവേളയ്ക്കു ശേഷം സാത്ത് പറഞ്ഞു: വെറും ഓണ്‍ലൈൻ ബന്ധം മാത്രമായതു കൊണ്ട് കൃത്യമായ വിവരങ്ങൾ അറിയില്ല. ബാലേട്ടൻ ഒരു ഊഹം വച്ച് അന്യേഷിച്ചു പോയിട്ടുണ്ട്... അദ്ദേഹം വരുന്നത് വരെ കാത്തിരിക്കുക, അതെ മാർഗ്ഗമുള്ളു...
ഡോക്ടർ: തല്ക്കാലം ഞങ്ങൾ ഈ സംഭവം പോലീസിൽ റിപ്പോർട്ട്‌ ചെയ്യുന്നില്ല... നിങ്ങൾ വീട്ടുകാരെ കണ്ടുപിടിച്ച് എത്രയും വേഗം അറിയിക്കൂ..
ഡോക്ട്ടറുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാറിലേക്ക് നടക്കുമ്പോൾ എന്റെ കേരളം പറഞ്ഞു. ബാലേട്ടന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്... ഇങ്ങേരു ഇത് എങ്ങോട്ട് പോയി... ആ മൊബൈൽ എങ്കിലും മര്യാദക്ക് ചാര്ജ് ചെയ്ത് വയ്ക്കാൻ പറഞ്ഞാൽ അങ്ങേരു കേൾക്കില്ല .. ലണ്ടനിലെ ഒരു ബിസിനസ്കാരൻ..!

 *****************
കോഫീഷോപ്പിൽ അന്ന് പതിവില്ലാത്ത തിരക്കുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട കോർണർ സീറ്റ് നഷ്ടപ്പെട്ടെന്നു കണ്ടപ്പോൾ ഗംഗയുടെ മുഖം ഇരുണ്ടു...പിങ്കി സമാധാനിപ്പിച്ചു.
"റിലാക്സ് ബേബ് ... ഇന്നത്തെ ചെലവ് എന്റെ വക...."
"ഇന്ന് കാക്ക മലർന്നു പറക്കും. ലോകമഹാത്ഭുതം തന്നെ! എന്താടീ നിന്റെ വിവാഹം നിശ്ചയിച്ചോ?"
"അതിനൊക്കെ എത്ര സമയം കിടക്കുന്നൂ. ഇത് അതൊന്നുമല്ല. ടീം ലീഡർ പോസ്റ്റിലേക്ക് ഇന്റർവ്യൂ കഴിഞ്ഞു.. നല്ല പ്രതീക്ഷയുണ്ട്..."
"Wow, good  luck! എന്നാൽ വേഗം ഓർഡർ ചെയ്താട്ടേ..."
എന്താടീ വേണ്ടത്? പിങ്കി ചോദിച്ചു. ഉത്തരം ഒന്നും കിട്ടാതെ വന്നപ്പോൾ മെനുവിൽ നിന്നും മുഖം ഉയർത്തി അവൾ ഗംഗയെ ശ്രദ്ധിച്ചു. ഗംഗ അകലേക്ക് നോക്കി ഇരിക്കുകയാണ്..
എന്താടീ? എന്ത് പറ്റി?
ബേബ് അവിടെ ഒരുത്തൻ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു. ഒരുമാതിരി വൃത്തികേട്ട നോട്ടം.
കാണാൻ ഒരു അമ്മാവൻ ലുക്ക്. കൊച്ചുപയ്യനാന്നാ വീചാരം... ഞാൻ പോയി രണ്ടു ചോദിച്ചാലോ?
വേണ്ട. ഗംഗ പറഞ്ഞു. പിന്നെ വെയിറ്ററെ വിളിച്ച് അവൾ പറഞ്ഞു. "ചേട്ടാ.. ആ സീറ്റിൽ.. ദേ അവിടെ ഇരിക്കുന്ന മനുഷ്യൻ ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു. ഞങ്ങൾക്കിവിടെ ഇരിക്കാൻ സാധിക്കുന്നില്ല...അയാളെ ഒന്ന് വിരട്ടാമോ? നല്ല ടിപ്പ് തരാം..."
വെയിറ്റർ ഒരു പാട്ടും മൂളിക്കൊണ്ട് പോകുന്നത് നോക്കി ഗംഗ ഇരുന്നു. ഇവന്മാരെ ഒക്കെ വേണ്ടാ വേണ്ടാ എന്ന് വച്ച് വെറുതെ വിടുന്നതാണ് മണ്ടത്തരം. പ്രശ്നം തോന്നിയാൽ ഉടനെ confront ചെയ്യണം.
ഗംഗ ചൂണ്ടിക്കാട്ടിയ മനുഷ്യന്റെ അടുത്തേക്ക് ചെന്ന് വെയിറ്റർ ചോദിച്ചു: സാറേ.. എന്താ പേര്?
ബാലേട്ടൻ
ആഹാ നല്ല പേര്... ബാലൻ ചേട്ടാ.... ഒന്നും തോന്നരുത്. എന്തെങ്കിലും വേണമെങ്കിൽ ഓർഡർ ചെയ്തൂടെ? അല്ല വെറുതെ ടൈം പാസ് ആണോ ഉദ്ദേശം? - പറഞ്ഞു.
ബാലേട്ടൻ മുഖം ഉയർത്തി വെയിറ്ററെ നോക്കി. എന്നിട്ട് ചോദിച്ചു: തനിക്കെന്താ പ്രശ്നം? ഇത് കോഫീ ഹൗസ് അല്ലെ? പബ്ലിക് toilet അല്ലല്ലോ... എനിക്ക് ഇഷ്ടമുള്ളത്ര സമയം ഞാൻ ഇവിടെ ഇരിക്കും..
എനിക്ക് പ്രശ്നമൊന്നുമില്ല...
പിന്നെ ആർക്കാ?
വെയിറ്റർ ഗംഗ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ദാ ആ പെണ്‍കുട്ടി ഒരു complaint പറഞ്ഞിട്ടുണ്ട്... പ്രശ്നമാക്കണോ? ഒന്ന് അട്ജസ്റ്റ് ചെയ്തൂടെ? അല്ലെങ്കിൽ ഇവിടുന്നു മാറിയിരിക്കാം...
ബാലേട്ടൻ എഴുന്നേറ്റു. "ആ പെണ്‍കുട്ടി ആണോ? അവരോടെ ഞാൻ സംസാരിക്കാം..." അയാൾ ഗംഗയുടെ അടുത്തേക്ക് നടന്നു.
ഗംഗയുടെ മേശമേൽ കൈമുട്ടുകൾ കുത്തി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, പോക്കറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ്‌ പുറത്തെടുത്തു കൊണ്ട് ബാലേട്ടൻ പറഞ്ഞു:
I am Balachandran.  An intelligence agent from Indian spy organization RAW.  കഴിഞ്ഞ രണ്ടു മണക്കൂറുകളായി നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്....

(End of part 6)


Also Read